നിലാവുറങ്ങി .
നിഴലുറങ്ങിപുഴയുറങ്ങി .
മഴയുറങ്ങി.
പൂമരച്ചില്ലയില്‍ കാറ്റുറങ്ങി .
ഇരുളിന്‍െറ മാറില്‍
രാത്രിയുറങ്ങി .
സ്വപ്നങ്ങള്‍ പുതച്ച്
നീയുമുറങ്ങി .
ആയുധം രാകി മിനുക്കുന്നു,ഇരുണ്ട രാത്രിയിൽ ഉന്മാദ ഭക്തി
വഴി പിഴച്ചിഴയുന്നു മതങ്ങള്‍ .
പശുവിന് ചുറ്റും മനുഷ്യക്കുരുതി .
കെട്ട കാലത്തിൻെറ കുളമ്പടിയൊച്ചകൾ
മരണം മണക്കുന്ന രാത്രി
നീയുറങ്ങുക.
ഞാനുറങ്ങാതിരിക്കാം
ഇനിയൊരാളിന്‍െറ നിദ്രക്ക് ,
മറ്റേയാള്‍ കാവലിരിക്കണം
മിഴിയിമ പൂട്ടാതെ .
No comments:
Post a Comment