Saturday, 25 November 2017

കാവലിരിക്കുക .

നിലാവുറങ്ങി .
നിഴലുറങ്ങിപുഴയുറങ്ങി .

മഴയുറങ്ങി.

പൂമരച്ചില്ലയില്‍ കാറ്റുറങ്ങി .
ഇരുളിന്‍െറ മാറില്‍
രാത്രിയുറങ്ങി .
സ്വപ്നങ്ങള്‍ പുതച്ച്
നീയുമുറങ്ങി .

ആയുധം രാകി മിനുക്കുന്നു,ഇരുണ്ട രാത്രിയിൽ ഉന്മാദ ഭക്തി

വഴി പിഴച്ചിഴയുന്നു  മതങ്ങള്‍ .

പശുവിന് ചുറ്റും മനുഷ്യക്കുരുതി .

കെട്ട കാലത്തിൻെറ കുളമ്പടിയൊച്ചകൾ 

മരണം മണക്കുന്ന രാത്രി 

നീയുറങ്ങുക.

ഞാനുറങ്ങാതിരിക്കാം

ഇനിയൊരാളിന്‍െറ നിദ്രക്ക് ,
മറ്റേയാള്‍ കാവലിരിക്കണം 

മിഴിയിമ പൂട്ടാതെ .

             

No comments:

Post a Comment